റാമള്ള: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീനിലെത്തി. ഉച്ചയോടെ റാമള്ള വിമാനത്താവളത്തിലെത്തിയ മോദിക്ക് അധികൃതര്‍ ഊഷ്മള സ്വീകരണം നല്കി. വിമാനത്താവളത്തില്‍ നിന്നും പാലസ്തീന് നേതാവും പലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു.
അറാഫത്തുമായി ബന്ധപ്പെട്ട മ്യൂസിയം സന്ദര്‍ശിച്ച പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഉഭയ കക്ഷി ചര്‍ച്ചയും നടക്കും. ഏകദേശം അഞ്ചോളം കരാറുകളാണ് ഇന്ത്യയും പലസ്തീനും ഒപ്പുവെക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായെല്ലാം ബന്ധപ്പെട്ട് കരാര്‍ ഒപ്പിടും.
പാലസ്തീന് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. മൂന്ന് മണക്കൂര് മാത്രമാണ് പ്രധാനമന്ത്രി പാലസ്തീനിലുണ്ടാവുക. പാലസ്തീന് സന്ദര്‍ശനത്തിന് ശേഷം ഒമാന്‍, യു.എ.ഇ എന്നിവിടങ്ങളും മോദി സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: