റാമള്ള: ചരിത്രത്തിലാദ്യമായി പാലസ്തീനിന്റെ മണ്ണില്‍ കാലുകുത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീരോചിത വരവേല്‍പ്പ്. ജോര്‍ദാനില്‍ നിന്ന് അബ്ദുള്ള രാജാവിന്റെ ഹെലിക്കോപ്റ്ററില്‍ മോദി പാലസ്തീനിലേക്കു പറന്നപ്പോള്‍ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ അകമ്പടിയായി. പരമോന്നത ബഹുമതി നല്കി പാലസ്തീന് മോദിയെ ആദരിച്ചു.
സ്വതന്ത്ര പലസ്തീന് എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന മോദി പറഞ്ഞു. പാലസ്തീന് ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും മോദി പറഞ്ഞു. റാമള്ളയില്‍ പലസ്തീന് പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായി നടത്തിയ കൂട്ടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് പലസ്തീന്, പാലസ്തീന് പ്രസിഡന്റ് മെഹമൂദ് അബ്ബാസ് സമ്മാനിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവ്, ബഹറിനിലെ ഹമദ് രാജാവ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് എന്നിവര്‍ക്കാണ് പാലസ്തീന് മുമ്പ് ഈ പുരസ്കാരം സമ്മാനിച്ചത്.
പാലസ്തീന് വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച മോദി അറാഫത്ത് മ്യൂസിയവും സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ജോര്‍ദ്ദാനില്‍ എത്തിയ മോദി അബ്ദുള്ള രാജാവുമായി ചര്‍ച്ച നടത്തി. കരാറുകളില്‍ ഒപ്പിട്ടു.
പാലസ്തീന് ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അബ്ബാസുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ മോദി പ്രസ്താവിച്ചു. ഒരു ജനതയുടെ ഐക്യദാര്‍ഢ്യമാണ് താന്‍ കൊണ്ടു വന്നതിരിക്കുന്നതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
റാമള്ളയില്‍ നിന്ന് യുഎഇ സന്ദര്‍ശനത്തിനായി മോദി അബുദാബിയില്‍ എത്തി. ഇന്ന് അബുദബിയില്‍ മോദി ക്ഷേത്രത്തിന് തറക്കല്ലിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: