ന്യൂദല്‍ഹി: വ്യോമസേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് അറസ്റ്റിലായ ഉദ്യോഗസ്ഥനെ പാക് ചാര സംഘടന കുടുക്കിയത് തന്ത്ര പൂര്‍വ്വം. യുവതികളെന്ന വ്യാജേന ചാരന്മാരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇയാളുമായി അശ്ലീല സംഭാഷങ്ങളില്‍ ഏര്‍പ്പെട്ടത്. അവരില്‍ ഒരാള്‍ സൂത്രത്തില്‍ ഗ്രൂപ്പ് ക്യാട്റ്റന് അരുണ്‍ മാര്‍വയുടെ അധികാരത്തെ ചോദ്യം ചെയ്യുകയായിരുന്നു.
നിങ്ങള്‍ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥന് ആണെന്നതിന് എന്ത് തെളിവാണുള്ളത്? നിങ്ങള്‍ ഉദ്യോഗസ്ഥന് ചമയുകയാണെങ്കിലോ? തുടങ്ങിയ ചോദ്യങ്ങളാണ് ചാറ്റിങ്ങിനിടെ അരുണിനോട് ഉന്നയിച്ചത്. ഇവ 52 കാരനായ അരുണിന്റെ ഗര്‍വ്വിനെയാണ് തൊട്ടുണര്‍ത്തിയത്.
ഒരു കിളുന്നു പെണ്ണ് വ്യോമസേനയിലെ തന്റെ ഉയര്‍ന്ന പദവിയെ ചോദ്യം ചെയ്യുന്നോ, തന്റെ അധികാരത്തെ കളിയാക്കുന്നോ എന്നായി അരുണിന്റെ ചിന്ത. തന്റെ സ്ഥാനവും പദവിയും ആ പെണ്ണിനെ ബോധ്യപ്പെടുത്തി നല്‍കണമെന്നായി അയാളുടെ ചിന്ത. തന്റെ പദവിയും അധികാരങ്ങളും വിവരിച്ച അരുണ്‍ അവര്‍ പറഞ്ഞ ചില സുപ്രധാന രഹസ്യങ്ങള്‍ ഓഫീസില്‍ നിന്ന് ചോര്‍ത്തി നല്‍കുകയും ചെയ്തു. അപ്പുറത്തുള്ളത് രണ്ടു പെണ്‍കുട്ടികളാണെന്ന ധാരണയിലാണ് അവരുമായി അശ്ലീലം സംസാരിച്ചതും രഹസ്യം ചോര്‍ത്തി നല്കിയതും, പക്ഷെ അവര്‍ പാക് ചാരന്മാരായിരുന്നു. മഹിമാ പട്ടേല്‍, കിരണ്‍ രണ്‍ധ്വ എന്നീ പേരികളിലാണ് അവര്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായി ചാറ്റ് ചെയ്തത്.
ഫോണ്‍ അശ്ലീലത്തിന് അടിമയായ ഇയാള്‍ തുടര്‍ന്നും ഇവരുമായി അങ്ങനെ സംസാരിക്കുകയും അവര്‍ ആവശ്യപ്പെട്ട രേഖകളുടെ ചിത്രമെടുത്ത് വാട്ട്സാപ്പില്‍ നല്‍കുകയുമായിരുന്നു. കുടങ്ങിയെന്ന് ഉറപ്പായതോടെ ഇയാള്‍ സന്ദേശങ്ങള്‍ മായ്ച്ചുകളഞ്ഞിരുന്നു. അവ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: