ന്യൂദല്‍ഹി: അഴിമതിക്കാരില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത്.
വിജിലന്‍സ് മേധാവി ആയിരിക്കെ 2017 ഫെബ്രുവരി 27ന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. പാറ്റൂര്‍ കേസിന്റെ വിചാരണയ്ക്കിടെയാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടി് ജേക്കബ് തോമസ് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തെ ശക്തരായ ചില രാഷ്ട്രീയനേതാക്കള്ക്കെതിരായി അന്വേഷണം നടത്തിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
വിജിലന്‍സ് മേധാവി എന്ന നിലയില്‍ 22 കേസുകളാണ് അന്വേഷിക്കുന്നത്. കരുത്തരായ രാഷ്ട്രീയക്കാര്‍ പ്രതിപട്ടികയിലുണ്ട്. ഇവര്‍ സംസ്ഥാനത്ത് സ്വാധീനമുള്ളവരാണ്. ഇവര്‍ക്കെതിരെ പോരാടുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ രാജ്യത്ത് ജോലി ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. ജീവന് സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്കാന് പ്രധാനമന്ത്രി തയ്യാറാവണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് കിട്ടിയെങ്കിലും യാതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: