ആലപ്പുഴ: പാണാവള്ളിയില്‍ കുട്ടിയെ ആന്ധ്രാ സ്വദേശി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ജില്ലാ പോലീസ്.
ആന്ധ്ര സ്വദേശി ചെന്നപ്പയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി യാതൊരുവിധ തെളിവും ലഭിച്ചിട്ടില്ല. ഭിക്ഷാടനം നത്തുന്നതിനിടെയാണ് ചിന്നപ്പ നാട്ടുകാരുടെ പിടിയിലാവുന്നത്. സംഭവ ദിവസം കുട്ടിയുടെ വീടിന് സമീപത്തെ വീട്ടില്‍ വിവാഹ ചടങ്ങ് നടന്നിരുന്നു.
തിരക്കുള്ള സമയത്ത് ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകല്‍ സംഭവം നടക്കാനുള്ള സാദ്ധ്യതയില്ല. ഏതാനും ദിവസം മുമ്ബ് കുട്ടിയുടെ പിതാവ്, ഭിക്ഷാടനം നടത്തുന്ന സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ ക്ളിപ്പ് കുടുംബാംഗങ്ങളെയും കുട്ടിയെയും കാണിച്ചിരുന്നു. അഞ്ചിന് ചിന്നപ്പ ഭിഷാടനത്തിന് എത്തിയപ്പോള്‍ കുട്ടി ഭയന്ന് കരഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് കയറിയെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമെന്ന പ്രചരണം തികച്ചും വ്യാജമാണ്.
ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: