ആലപ്പുഴ: മൂത്തലാഖിന് ഇരയായ യുവതിയ്ക്ക് ~ഒടുവില്‍ നീതി ലഭിക്കുന്നു. പള്ളി കവാടത്തില്‍ യുവതി വീണ്ടും സമരത്തിനെത്തിയതോടെയാണ് ഭര്‍ത്താവില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്കാന് മഹല്ല് ഭാരവാഹികള്‍ നിര്‍ബന്ധിതരായത്.
മൊഴി ചൊല്ലിയ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും നഷ്പരിഹാരം നല്കാന് ഭര്‍ത്താവ് സമ്മതിച്ചു. വടക്കനാര്യാട് മഹല്ല് കമ്മറ്റി ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പരാതിക്കാരിയായ തുറവൂര്‍ പാട്ടുപുരയ്ക്കല്‍ ഷെരീഫ മന്‍സില്‍ നിഷയും ബന്ധുക്കളും ഭര്‍ത്താവ് ഷിഹാബും, ജില്ലാ പഞ്ചായത്തംഗം ജൂമൈലത്തും പങ്കെടുത്തു.
നിഷയ്ക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപയും കുട്ടികള്‍ക്ക് ചെലവിനായി പ്രതിമാസം നാലായിരം രൂപയും നല്‍കാനാണ് ധാരണയായത്. 20 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ മാര്‍ച്ച് 22ന് നല്‍കും. ബാക്കി പത്തുലക്ഷം പത്തു മാസത്തിനുള്ളില്‍ നല്‍കും. ഇതിനായി ചെക്കു നല്‍കും. നിഷയും കുട്ടികളും വടക്കനാര്യാട് മഹല്ലിനു മുന്നില്‍ രണ്ടാം പ്രാവശ്യവും സമരത്തിനെത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്തിന്റെ നേതൃത്വത്തില്‍ പ്രശ്നത്തിലിടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങിയത്.
നിഷയെ മുത്തലാഖ് ചൊല്ലിയ ഷിഹാബ് നേരത്തെ മഹല്ല് കമ്മറ്റിയുടെ അനുവാദത്തോടെ മറ്റൊരു വിവാഹം ചെയ്തു. ഇതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്ന നിഷയുടെ ജീവിതം വഴിമുട്ടി. ഭര്ത്താാവില് നിന്നും നഷ്ടപരിഹാരവും നിഷയ്ക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്ന് നിഷ കുടുംബ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍, ഷിഹാബ് ഹൈക്കോടതിയില്‍നിന്ന് ഇതിന് സ്റ്റേ വാങ്ങി. നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ നിഷ വടക്കനാര്യാട് മഹല്ലിന് മുന്നില്‍ സമരത്തിനെത്തുകയായിരുന്നു.
സമരം പരാജയപ്പെടുത്താനും നിഷയെ സ്വന്തം മതത്തില്‍ പോലും ഒറ്റപ്പെടുത്താനും ഒരു വിഭാഗം ആസൂത്രിത ശ്രമങ്ങള്‍ നടത്തിയിരുന്നു. മുത്തലാക്കിന് ഇരയായ യുവതി നീതിക്കായി സമരം ചെയ്തത് ബിജെപിയുടെ പിന്തുണയോടെയാണെന്നായിരുന്നു ചിലരുടെ പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: