കൊച്ചി: സാഹിത്യോത്സവങ്ങളില്‍ ഇടത് ചിന്തകര്‍ മാത്രം മതിയെന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവനയ്ക്കെതിരെ വീണ്ടും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
സാഹിത്യോത്സവങ്ങള്‍ എല്ലാത്തരം ആശയങ്ങളും പങ്കുവയ്ക്കുവാനുള്ള ഇടമാണ്. അവിടെ ഇടത്- വലത് വേര്‍തിരിവ് അംഗീകരിക്കാന്‍ സാധിക്കില്ല. ഇങ്ങനെ മാറ്റി നിര്‍ത്തലുകള്‍ മനഃപൂര്‍വ്വം നടക്കുന്നുണ്ടെങ്കില്‍ അത് ബൗദ്ധികമായ വഞ്ചനയാണ്. സച്ചിദാനന്ദനെ പോലുള്ള എഴുത്തുകാര്‍ക്ക് കുറച്ച്കൂടി വിശാലമനസ്കത ആവാം.
ആശയങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവിടെ രാഷ്ട്രീയ വൈരം പാടില്ല. കേള്‍ക്കുവാനുള്ള മനസ്സാണ് ആവശ്യം. കുരീപ്പുഴ ശ്രീകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പരാമര്‍ശങ്ങളോട് യോജിപ്പോ വിയോജിപ്പോ ഇല്ല. കുരീപ്പുഴയുടെ പ്രസ്താവനകള്‍ ഭാരതീയന് ചേരുന്നതല്ല.
ജീവിക്കുവാന്‍ കൊള്ളാവുന്ന രാജ്യമല്ല ഇന്ത്യയെന്ന തരത്തിലുള്ള പ്രസ്താവനകളോട് വൈകാരികമായി പലരും സോഷ്യല്‍ മീഡിയകള്‍ വഴി പ്രതികരിക്കുന്നത് സ്വഭാവികം. പല അവസരത്തിലും തനിക്കെതിരെയും സോഷ്യല്‍ മീഡിയകളിലൂടെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
ശ്രീകുമാറിന് എന്തും പറയുവാനുള്ള അവകാശമുള്ളത് പോലെയാണ് സമൂഹമാധ്യമങ്ങളിലൂടെ അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമെന്ന് ഓര്‍ക്കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ നിന്ന് ബിജെപി- ആര്‍എസ്എസ് നേതാക്കളെ മാറ്റി നിര്‍ത്തണമെന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളിലും അല്‍ഫോണ്‍സ് കണ്ണാന്താനം പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: