അബുദാബി: ഇസ്ലാമിക രാജ്യമായ യുണൈറ്റഡ് അരബ് എമിരേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയില്‍ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു. ഈ ക്ഷേത്രം ശില്പ്പവൈഭവത്തിലും അലങ്കാരത്തിലും മാത്രമല്ല, ലോകമൊന്നാണെന്ന സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാനും ഉതകുന്നതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അബുദാബിയില്‍ ആദ്യ ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു.
യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ഇന്ത്യന്‍ വംശജരായ മുപ്പതു ലക്ഷം പേരുണ്ട്. നിര്‍ദ്ദിഷ്ട ക്ഷേത്രം ഇന്ത്യന്‍ ശില്‍പ്പികള്‍ ഇന്തയില്‍ നിര്‍മ്മിച്ച് ഇവിടെ എത്തിച്ച് കൂട്ടിച്ചേര്ക്കുകയായിരിക്കും. 2020 ല്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കും. അബുദാബിയില്‍ ഇങ്ങനെയൊരു ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്കി, സഹായം നല്കുന്ന യുഎഇ രാജവംശത്തിന് ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ പേരില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നതായി മോദി പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മില്‍ രണ്ടരവര്‍ഷം മുമ്പ് ഞാന്‍ വന്നു പോയതു മുതല്‍ ദൃഢ ബന്ധമാണ്. യുഎഇ അകലെയുള്ള സ്വന്തം വീടുപോലെയാണ്. ഇവിടത്തെ ഇന്ത്യക്കാര്‍ അവരുടെയും ഈ രാജ്യത്തിന്റെയും സ്വപ്നങ്ങള്‍ സഫലമാക്കുന്നതില്‍ വ്യാപതരാണ്. പ്രശംസനീയമാണ് ഈ കര്‍ത്തവ്യം. രാവിലെ വാഹത് അലി കരാമയില്‍ എമിരേറ്റ് സൈനികരുടെ സ്മാരകം മോദി സന്ദര്‍ശിച്ചു.
Indian community gives a warm welcome to PM @narendramodi at the community reception in Dubai. pic.twitter.com/IRUgCAJZ4x
— PMO India (@PMOIndia) February 11, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: