കണ്ണൂര്‍: കേരളത്തില്‍ പഞ്ചിങ്ങ് ഏര്‍പ്പെടുത്തിയാല്‍ ഒരു മന്ത്രിക്ക് പോലും ശമ്പളത്തിന് അര്ഹതയുണ്ടാകില്ലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ കെപിഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തില്‍ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മന്ത്രിസഭാ യോഗം കോറം തികയാതെ പിരിച്ചുവിടേണ്ടി വന്നതെന്ന് കേരള ചരിത്രത്തിന്റെ ദുര്യോഗമാണ്. ഒരു കലാലയത്തിന്റെ വൈസ് ചാന്‍സലറാകാന്‍ പോലും യോഗ്യതയില്ലാത്തയാളാണ് വിദ്യാഭ്യാസം കൈകാരും ചെയ്യുന്ന മന്ത്രി. ഭരണകക്ഷി സംഘടന പറയുന്ന കാര്യങ്ങള്‍ക്ക് അടിയില്‍ ഒപ്പിടുകയെന്നത് മാത്രമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രിയാണെങ്കില്‍ എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന കൃതിയിലെ മായാലോകത്ത് വിലസുന്ന കഥാപാത്രത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വിലക്കയറ്റം, സാമ്പത്തിക തകര്‍ച്ച എന്നിവയെല്ലാം കേരളത്തെ പിന്നോട്ടടിപ്പിക്കുകയാണ്. കടം വാങ്ങുന്നതിന്റെ എല്ലാ പരിധിയും കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക നിലയെക്കുറിച്ച് ഒരു ധവളപത്രം ഇറക്കാന്‍ ധനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തിലെ ചെലവ് കൂടി വരുമാനം നന്നേ കുറഞ്ഞു. വാണിജ്യ നികുതി പോലും വളരെ പരിതാപതരമായ നിലയിലാണ്. ഇതിന്റെ ഏറ്റവും വലിയ കാരണം മന്ത്രിസഭയുടെ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ഇന്നത്തെ പരിതാപകരമായ ദുരവസ്ഥയ്ക്ക് കാരണക്കാരില്‍ ഒന്നാംപ്രതി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: