ദുബായ്: സാങ്കേതിക വിദ്യയുടെ ഉപയോഗം വികസനകാര്യങ്ങള്‍ക്കായി മാത്രം ചുരുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിസൈലുകളും ബോംബുകളും മറ്റു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടരുത്. ദുബായ്യില് ആഗോള ഗവണ്മെന്റ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
സൈബര്‍ മേഖലയെയും സാങ്കേതിക വിദ്യകളെയും ഭീകരര്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, ജിഹാദി സംഘടനകള്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതായും കുറ്റപ്പെടുത്തി. മരുഭൂമിയെ ഇത്രയും വലിയ നഗരങ്ങളാക്കി ഉയര്‍ത്തിയ ദുബായ് സര്‍ക്കാരിന്റെ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ മോദി അഭിനന്ദിച്ചു.
ദുബായ് ഓപ്പറയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത മോദി യുവാക്കളിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം പുതിയ ഇന്ത്യയുടെ സൃഷ്ടിക്ക് വഴിവെയ്ക്കുമെന്ന് അഭിപ്രായപ്പെട്ടു.
65 ശതമാനം ഇന്ത്യന്‍ ജനസംഖ്യയും 35 വയസ്സിന് താഴെയുള്ളവരാണെന്നും സാങ്കേതിക വിദ്യകളുടെ ശരിയായ ഉപയോഗം വഴി ഇവരെ കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നും മോദി പറഞ്ഞു. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സമ്പദ്മേഖലക്ക് കൂടുതല്‍ ഉണര്‍വേകി. നിങ്ങള്‍ ഇനിടെ സ്വപ്നം കാണുന്നത് ഞങ്ങളുടെ സര്‍ക്കാര്‍ അവിടെ നടപ്പാക്കുകയാണ്, മോദി പറഞ്ഞു. രണ്ടാം സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിഗംഭീര സ്വീകരണമാണ് യുഎഇ ഭരണാധികാരികള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: