ന്യൂദല്‍ഹി: അയോധ്യയ്ക്ക് പുറത്ത് പള്ളി നിര്‍മിക്കണമെന്നു വാദിച്ച പണ്ഡിതനെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡില്‍ നിന്നു പുറത്താക്കി. അയോധ്യയില്‍ നിന്നകന്ന് മറ്റൊരു സ്ഥലത്ത് പടുകൂറ്റന്‍ പള്ളിയും സര്‍വ്വകലാശാലയും സ്ഥാപിക്കണമെന്ന് പ്ലീനറി യോഗത്തില്‍ വാദിച്ച എക്സിക്യൂട്ടീവ് അംഗവും പരിഷ്ക്കരണവാദിയുമായ മൗലാനാ സെയ്ദ് സല്മാന് ഹുസൈനി നദ്വിയെയാണ് ബോര്‍ഡ് പുറത്താക്കിയത്.
അയോധ്യയില്‍ പള്ളി സ്ഥാപിക്കണമെന്ന ബോര്‍ഡിന്റെ ഏകകണ്ഠമായ തീരുമാനത്തെ എതിര്‍ക്കുന്നതിനാലാണ് നദ്വിയെ പുറത്താക്കുന്നതെന്ന് മറ്റൊരു എക്സിക്യൂട്ടിവ് അംഗം ക്വാസിം ഇല്യാസ് പറഞ്ഞു.
പള്ളികള്‍ മാറ്റി സ്ഥാപിക്കാന്‍ മുസ്ലീം നിയമം അനുവദിക്കുന്നുണ്ടെന്നും ഇത്തരമൊരു സമാധാന നീക്കത്തെ മുഴുവന്‍ മുസ്ലീങ്ങളും പിന്തുണയ്ക്കുമെന്നും നദ്വി ഹൈദരാബാദില്‍ ചേര്‍ന്ന ബോര്‍ഡിന്റെ പ്ലീനറി യോഗത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ യോഗം നിര്‍ദ്ദേശങ്ങള്‍ തള്ളുകയായിരുന്നു. മോസ്ക് ആര്‍ക്കും വിട്ടു കൊടുക്കില്ല, വില്‍ക്കില്ല, മാറ്റില്ല എന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും നദ്വിയെ പുറത്താക്കുന്ന തീരുമാനമറിയിച്ച് ക്വാസിം ഇല്യാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: