ശ്രീനഗര്‍: സൈനികത്താവളത്തില്‍ കടന്നു കയറിയ ഭീകരരെ തുരത്താന്‍ മുപ്പതു മണിക്കൂറിലേറെ പോരാടിയ സൈനികര്‍ക്ക് സഹായവുമായി നാട്ടുകാര്‍. ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ കരസേനാ താവളത്തില്‍ നുഴഞ്ഞു കയറിയ ലഷ്കര്‍ ഇ തയേബ ഭീകരരുമായി സൈനികര്‍ ഏറ്റുമുട്ടുമ്പോള്‍ പ്രധാന കവാടത്തിനു പുറത്ത് നാട്ടുകാര്‍ കൂട്ടമായെത്തി.
സൈനികരുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളിലൊന്നില്‍ ഒളിച്ചിരുന്നു വെടിയുതിര്‍ക്കുകയായിരുന്നു ഭീകരര്‍.
ഗേറ്റിനു പുറത്ത് നാട്ടുകാര്‍ സൈനികര്‍ക്ക് ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്തു. സൈനിക കോളനിയിലെ താമസക്കാരും ഇതില്‍ പങ്കുചേര്‍ന്നു. സൈനിക, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കു മാത്രമല്ല റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇവര്‍ സഹായങ്ങള്‍ നല്കി.
കടമ നിര്‍വഹിക്കുക മാത്രമാണു ചെയ്യുന്നതെന്ന് നാട്ടുകാരുടെ നീക്കത്തിനു നേതൃത്വം നല്കിയ സഞ്ജീവ് മന്മോത്ര പറയുന്നു. സൈന്യം ഭീകരരോടു യുദ്ധം ചെയ്യുമ്പോള്‍ രാജ്യത്തിനു വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടതല്ലേ? പ്രകാശ് സിങ് ജാംവാള്‍ ചോദിക്കുന്നു. പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ നാട്ടുകാര്‍ താവളത്തിനു പുറത്ത് പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: