കോട്ടയം: രാജ്യം ഏതുരാഷ്ട്രീയകക്ഷി ഭരിക്കുന്നു എന്നതല്ല തൊഴിലാളികളുടെ ക്ഷേമം മാത്രമാണ് ബിഎംഎസിന്റെ ലക്ഷ്യമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ.വിജയകുമാര്‍ പറഞ്ഞു.
ബിഎംഎസ് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സംഘടനയുടെ പ്രവര്‍ത്തനം ഇന്ന് സജീവമാണ്. ചെങ്കൊടി ഏന്തിയ തൊഴിലാളി പ്രസ്ഥാനം ഇന്ന് കാവിക്കൊടിക്ക് കീഴിലായി.തൊഴിലാളികളുടെ അജണ്ട നിശ്ചയിക്കുന്നത് ഇന്ന് ബിഎംഎസാണ്. പോരാട്ടങ്ങളിലൂടെയാണ് പ്രസ്ഥാനം വളര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉദാരവത്ക്കരണത്തിനെതിരെയും ആഗോളവത്ക്കരണത്തിനെതിരെയും പ്രസ്ഥാനം ശക്തമായ പ്രക്ഷോഭങ്ങള്‍ നയിച്ചു. തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്ന പ്രസ്ഥാനമായി ബിഎംഎസ് വളര്‍ന്നു. ഏത് സര്‍ക്കാര്‍ ഭരിച്ചാലും തെറ്റായ നയപരിപാടികളെ തിരുത്തുകയാണ് ബിഎംഎസ് നയം. അതുകൊണ്ടാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കുവാന്‍ ബിഎംഎസ് തീരുമാനിച്ചത്.
കോണ്‍ഗ്രസ് രാജ്യം ഭരിക്കുമ്പോള്‍ ഐഎന്ടിയുസിക്കോ സിപിഎം ഭരിക്കുമ്പോള്‍ സിഐടിയുവിനോ ഇതിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.വി.പ്രസാദ് അദ്ധ്യക്ഷനായി. സംഘടനാ സെക്രട്ടറി സിജി രാജേഷ്, സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്, പി.ശശിധരന്, ജില്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.മോഹനന്, രമാദേവി, ഹരിശ്ചന്ദ്രന്, കൊച്ചുമോന്, മനോജ് മാധവന്, ശ്രീലത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: