.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് സംഭവം. മട്ടന്നൂരില്‍ നിന്നെത്തിയ പോലീസും പ്രദേശത്തെ മൂന്ന് സിപിഎമ്മുകാരും ഒരുമിച്ചാണ് പൊറോറ ശിവജി നഗറില്‍ സംഘപരിവാര്‍ സംഘടനകള്‍ സ്ഥാപിച്ച കാവി പതാകകളും ബിജെപി പതാകയും ബോര്‍ഡുകളും നശിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. സിപിഎമ്മുമായി ഒത്തുകളിച്ച് സംഘര്‍ഷമുണ്ടാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പ്രദേശത്തെ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനത്തിന് തടയിടാനുള്ള ഗൂഢശ്രമമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇല്ലാതായത്.
ഭരണത്തണലില്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച മട്ടന്നൂര്‍ പോലീസിന്റെ നടപടിയില്‍ നാട്ടുകാരില്‍ കടുത്ത പ്രതിഷേധമാണുണ്ടായത്. പൊറോറയില്‍ അടുത്ത കാലത്തായി സി#ോപിഎം അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും നിരവധി പേരാണ് സംഘം പരിവാര്‍ സംഘടനകളില്‍ അണിചേര്‍ന്നത്. ഇതിന് തടയിടാനുള്ള നീക്കമാണ് പ്രദേശിക സിപിഎം നേതൃത്വം പോലീസുമായി ഒത്തുകളിച്ച് നാട്ടില്‍ കലാപമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ശ്രമം പൊളിയുകയായിരുന്നു. വീണ്ടും സ്ഥലത്തെത്തിയ പോലീസുകാരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച എല്ലാ രാഷ്ടീയ സംഘടനകളുടേയും കൊടിതോരണങ്ങള്‍ എടുത്ത് മാറ്റാന്‍ ധാരണയാവുകയുമായിരുന്നു. സംഭവത്തില്‍ ബിജെപി പൊറോറ ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. പി.ജിനേഷ് അധ്യക്ഷത വഹിച്ചു. പി.മാധവന്, കെ.വി.പ്രവീണ്‍, എം.ശ്രിവിന്‍, എന്‍.രാഗേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: