പയ്യന്നൂര്‍: പൗരാണികവും ഭാരതീയവുമായ ബിംബങ്ങളെയും കഥാപാത്രങ്ങളെയും ആരാധനാസമ്പ്രദായങ്ങളെയും ഏത് സാഹിത്യപ്രവര്‍ത്തനത്തിന്റെ പേരിലായാലും അവഹേളിക്കുന്നതും വികൃതമായി ചിത്രീകരിക്കുന്നതും സ്വീകാര്യമല്ലെന്ന് ഭാരതീയവിചാരകേന്ദ്രം ആദരസഭയില്‍ പങ്കെടുത്തുകൊണ്ട് പ്രഭാഷകനായ രാജേഷ് വാര്യര്‍ പറഞ്ഞു.
സാഹിത്യം ആരെയും മുറിപ്പെടുത്താനുളളതല്ല, മനസ്സുകളെ വിളക്കിച്ചേര്ക്കാനുളളതാണ് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ.കെ മുന്‍ഷി പുരസ്കാരം നേടിയ വാരണക്കോട് ഗോവിന്ദന് നമ്പൂതിരി, കലാമണ്ഡലം കല്‍പ്പിതസര്‍വകലാശാലയുടെ വളളത്തോള്‍ എന്‍ഡോവ്മെന്റ് നേടിയ കഥകളിനടന് കലാമണ്ഡലം ആദിത്യന് എന്നിവര്‍ക്ക് നല്കിയ അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനപ്രം ഈശ്വരന് അധ്യക്ഷത വഹിച്ചു. പാണപ്പുഴ പദ്മനാഭപ്പണിക്കര്‍, സി.പി.ഗോപാലകൃഷ്ണന് ജ്യോത്സ്യര്, കെ.മാധവന്, പി.പി.സന്ദീപ് കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: