ഗുവാഹത്തി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിട്ടത് വലിയ അവഗണനയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ജാതിയുടേയും വര്‍ഗ്ഗത്തിന്റെയും ഭാഷയുടേയും ഭാഷാന്തരങ്ങളുടേയും പേരില്‍ വടക്കുകിഴക്കന്‍ സമൂഹത്തെ വേര്‍തിരിക്കാന്‍ മാത്രമായിരുന്നു എല്ലാവരുടേയും ശ്രമമെന്നും അദ്ദേഹം തുടര്‍ന്നു. ആസാമിലെ ഗുവാഹത്തി സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ജ്ഞാനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. കൃഷ്ണഗോപാല്‍.
ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ ജ്ഞാനസംഗമം ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുന്നേറ്റത്തിനായി വലിയ തോതിലുള്ള ബുദ്ധിജീവി കൂട്ടായ്മ ആവശ്യമാണെന്ന് സോനോബാള്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അഷ്ടലക്ഷ്മിയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഈ സംസ്ഥാനങ്ങളുടെ വിഭവങ്ങള്‍ ഇനിയും തിരിച്ചറിയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മധ്യപ്രദേശ് മന്ത്രി അര്‍ച്ചന ചിത്നിസ് എന്നിവര്‍ പ്രസംഗിച്ചു. ദല്‍ഹി, ജയ്പൂര്‍, ചെന്നൈ, ഭോപ്പാല്‍, പൂനെ എന്നിവിടങ്ങളിലെ ജ്ഞാന സംഗമങ്ങള്‍ക്ക് ശേഷമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ഗുവാഹതിയില്‍ സമ്മേളനം സംഘടിപ്പിച്ചതെന്ന് ജെ. നന്ദകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: