ചേര്‍ത്തല: പറയെടുപ്പിനിടെ ഇടഞ്ഞ ആന ഒന്നരമണിക്കൂറോളം നഗരവാസികളെ പരിഭ്രാന്തിയിലാക്കി.
വാരനാട് ദേവീക്ഷേത്രത്തിലെ പറയെടുപ്പിനിടെ ചക്കരക്കുളം കൊയ്ത്തുരുത്തിവെളി ക്ഷേത്രത്തിന് സമീപം പറയെടുത്ത ശേഷം മടങ്ങാന്‍ ഒരുങ്ങവേയാണ് പാലാ വേണാട്ടുമഠം ശ്രീകുമാര്‍ എന്ന ആന ഇടഞ്ഞത്.
തിടമ്പുമായി ഇരുന്ന കണ്ണന് പോറ്റി ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപത്തെ വീടുകളിലൂടെയും പറമ്പിലൂടെയും ഓടിയ ആന എക്സ്റേ, പോലീസ് സ്റ്റേഷന് ക്വാര്‍ട്ടേഴ്സ്, ആഞ്ഞിലിപ്പാലം, വല്ലയില്‍ വഴി പുരുഷന് കവലയ്ക്ക് സമീപമെത്തി.
ദേശീയപാത മൂന്നുതവണ ആന മുറിച്ചുകടന്നതോടെ പോലീസ് ഇടപെട്ട് വാഹനങ്ങളും തടഞ്ഞു. ആരെയും ഉപദ്രവിച്ചില്ല.
പുരുഷന് കവലയ്ക്ക് സമീപം വൈദ്യുതി പോസ്റ്റിലേക്ക് ആദ്യം തളച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പാലായിലേക്ക് ലോറിയില്‍ കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: