കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ആരോപണ വിധേയരായവരെ സ്ഥലംമാറ്റുകയും ചെയ്തിട്ടും തൃപ്തരാകാതെ വിശ്വാസികള്‍.
സഭയ്ക്കുണ്ടായ കോടികളുടെ നഷ്ടം ആര് നികത്തുമെന്നും ഇടപാടിന് പിന്നിലുള്ള സാമ്പത്തിക നേട്ടം ആര്‍ക്കായിരുന്നെന്നും വ്യക്തമാക്കണമെന്നാണ് ഒരുവിഭാഗം വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട കാനോനിക നടപടികള്‍ ഇന്നലെ ഇടയലേഖനമായി പള്ളികളില്‍ വായിച്ചപ്പോഴാണ് പാതിരിമാരോട് വിശ്വാസികള്‍ ഈ ചോദ്യങ്ങളുന്നയിച്ചത്.
ഓരോ വസ്തുവും വിറ്റപ്പോള്‍ കിട്ടിയ തുകയുടെ വ്യക്തമായ കണക്കുകള്‍ അറിയിക്കണം. വീഴ്ച പറ്റിയവരില്‍ നിന്ന് നഷ്ടമായ പണം തിരിച്ചുപിടിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിശ്വാസികള്‍ പാതിരിമാരെ അറിയിച്ചതായാണ് സൂചന.
നഷ്ടമായ പണം തിരികെ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് വിശ്വാസികളില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇടയലേഖനം വായിച്ചപ്പോള്‍ വിശ്വാസികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സഭാ നേതൃത്വത്തെ അറിയിക്കാനാണ് പാതിരിമാരുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: