ജമ്മു: ജമ്മു കശ്മീരിലെ സുഞ്ച്വാനില് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ ജമ്മുവിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃത്പതികരമാണെന്നും ഇതോരു സാധാരണ സംഭവമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തന്റെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ചതില്‍ വലിയ നന്ദിയുണ്ടെന്ന് യുവതിയും അറിയിച്ചു.
സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് ഖാന്റെ ഭാര്യ ഷഹ്സാദ ഖാനാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭീകരാക്രമണത്തില്‍ അഹമ്മദ് ഖാനും പരിക്കേറ്റിരുന്നു. അരയ്ക്ക് താഴെ പിന്‍ഭാഗത്തായാണ് ഷഹ്സാദയ്ക്ക് വെടിയേറ്റത്. ആക്രമണം നടക്കുമ്പോള്‍ 7 മാസം ഗര്‍ഭിണിയായിരുന്നു ഷഹ്സാദ.
പൂര്‍ണവളര്‍ച്ചയെത്താതെയാണ് കുഞ്ഞ് പുറത്തേക്ക് വന്നത് കുഞ്ഞിന്റെ തൂക്കം 2.5 കിലോയാണ്. സിസേറിയനായിരുന്നു. കുഞ്ഞും അമ്മയും ആരോഗ്യവതിയായിരിക്കുന്നതായി ഡോക്ടര്‍ അറിയിച്ചു. ആക്രമണം നടന്ന സമയത്ത് തന്നെ ആര്‍മി ഡോക്ടര്‍മാര്‍ ഷഹ്സാദയുടെ ജീവന് രക്ഷിക്കാന്‍ രാത്രിമുഴുവന്‍ ശുശ്രൂഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: