തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി എന്‍.സി അസ്താനയെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പു വച്ചു. ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടറായി തുടരുന്നത് ചട്ടവിരുദ്ധമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അസ്താനയെ നിയമിച്ചത്.
1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന. നിലവില്‍ ദല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയാണ് അദ്ദേഹം. സംസ്ഥാന പോലീസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും തസ്തികകളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡിജിപിമാരുടെ കേഡര്‍ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ നിലവിലുള്ളപ്പോള്‍ കേഡര്‍ തസ്തികയില്‍ ആരെയും നിമയിക്കാന്‍ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാള്‍ വഹിക്കുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ ലംഘനവുമാണ്.
ആറു മാസത്തിലധികം കേഡര്‍ തസ്തികയില്‍ ആരെയെങ്കിലും നിയമിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങുകയും വേണം. ഇതെല്ലാം ലംഘിച്ചായിരുന്നു ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: