ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാനായി ചന്ദ്രശേഖര്‍ കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അക്കാദമിയുടെ നിലവിലെ വൈസ്പ്രസിഡന്റാണ് കമ്പാര്‍. അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ് കമ്പാര്‍.
20 വര്ഷങ്ങള്ക്ക്ശേഷമാണ്കര്ണാടക സ്വദേശി അക്കാദമി ചെയര്മാന് സ്ഥാനത്തെത്തുന്നത്. 26 നെതിരെ 56 വോട്ടുകള്‍ക്കായിരുന്നു കമ്പാറിന്റെ വിജയം. ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയും മറാത്തി സാഹിത്യകാരന് ബാലചന്ദ്ര വി. നെമദെയും സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
മലയാളത്തെ പ്രതിനിധീകരിച്ച് പ്രഭാവര്‍മ്മ, ബാലചന്ദ്രന് വടക്കേടത്ത്, ഡോ. അജിത്കുമാര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: