ന്യൂദല്‍ഹി: ഗംഗയെ മാലിന്യമുക്തമാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 10 പ്രധാന നഗരങ്ങളില്‍ മലിന ജല ശുദ്ധീകരണ ശാലകള്‍(എസ്ടിപി) ആരംഭിക്കാനാണ് പദ്ധതി. മൊത്തം മലിനജലത്തില്‍ 65 ശതമാനവും ഒഴുക്കിവിടുന്ന ഹരിദ്വാര്‍, കാണ്‍പൂര്‍, വാരാണസി, പാട്ന, കൊല്‍ക്കത്ത അടക്കമുള്ള നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. അഴുക്ക് ചാലുകളില്‍ നിന്നുള്ള മൂവായിരം ദശലക്ഷം ലിറ്റര്ജലം ദിവസവും ഗംഗയിലേക്ക് ഒഴുക്കി വിടുന്നുണ്ടെന്നാണ് ഗംഗാ ശുചീകരണ വകുപ്പിന്റെ കണ്ടെത്തല്‍. ഗംഗയെ പൂര്‍ണ്ണമായും ശുദ്ധമാക്കുന്നതിനുള്ള വലിയ ചുവടുവെപ്പായിരിക്കും പുതിയ പദ്ധതിയെന്ന് നമാമി ഗംഗേ പദ്ധതിയുടെ ചുമതലയുള്ള ദേശീയ ഗംഗാ ശുചിത്വ മിഷന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വേണ്ടിവരും. കാര്‍ഷിക, വ്യവസായ മേഖലകളിലെ മുഴുവന്‍ അഴുക്കും വഹിച്ച് കൊണ്ടാണ് ഹിമാലയത്തില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഗംഗ എത്തുന്നത്. ഗംഗയെ മലിമനമാക്കുന്നതില് പ്രധാന പങ്കുള്ള 97 നഗരങ്ങളെ മന്ത്രാലയം കണ്ടെത്തിയിരുന്നു. ഈ നഗരങ്ങളിലെ എസ്ടിപികളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
നിലവില്‍ 1580 ദശലക്ഷം ലിറ്റര്‍ ജലം മാത്രമേ ശുചീകരിക്കാന്‍ സാധിക്കൂ. ബാക്കിയുള്ള മലിന ജലം അതേപടി പുഴയിലേക്ക് ഒഴുക്കിവിടുകയാണ്. നമാമി ഗംഗേ പദ്ധതിയുടെ കീഴില്‍ 11500 കോടി രൂപയാണ് എസ്ടിപികള്ക്കായി നീക്കി വെച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് 40 ശതമാനം തുക പദ്ധതിയുടെ തുടക്കത്തില്‍ ചെലവാക്കാനും പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 15 വര്‍ഷം കൊണ്ട് വാര്‍ഷിക ഗഡുക്കളായി ബാക്കി തുക മുടക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: