ന്യൂദല്‍ഹി: കശ്മീരിലെ സുന്‍ജുവാന്‍ സൈനികക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്. ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി.
ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വിരമൃത്യും വരിച്ചിരുന്നു. ഒരു സൈനികന്റെ അച്ഛന് കൊല്ലപ്പെടുകയും ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് ആസ്ഥാനമായുള്ള ജെയ്ഷേ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: