നെടുങ്കണ്ടം: സി.പി.ഐയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന് പറയുന്നവര്‍, 1969 നും 80 ഇടയില്‍, ഉള്ളില്‍ കയറാനാവാതെ സെക്രട്ടറിയേറ്റിനു ചുറ്റും നടന്ന ചരിത്രം ഓര്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിന് നടന്ന സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഭൂമി കൈയേറിയാല്‍, ആര് എതിര്‍ത്താലും തിരിച്ചെടുക്കും. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ് സര്‍ക്കാര്‍ ഭൂമിയൂടെ സംരക്ഷണം. കൈയേറ്റക്കാരുമായി സന്ധി ചെയ്യുന്ന നയമല്ല സര്‍ക്കാരിനുള്ളത്. ചിലരുടെയൊക്കെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ കുറച്ചെങ്കിലും അച്ചടക്കം പാലിക്കണം. സി.പി.ഐയും-സി.പി.എമ്മും യോജിച്ച് മുന്നോട്ട് പോകണമെന്നും കാനം പറഞ്ഞു. സി.എ.കുര്യന് പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: