മലപ്പുറം: കോടികളുടെ മയക്കുമരുന്നുമായി അഞ്ചുപേര്‍ മലപ്പുറം അരീക്കോട് പിടിയില്‍. എംഡിഎ(മെഥിലൈന്‍ ഡൈയോക്സി അംഫെത്താമിന്) എന്ന മയക്കുമരുന്നാണ് പിടികൂടിയത്. കോഴിക്കോട് മുക്കം സ്വദേശി മജീദ്, ഇടുക്കി സ്വദേശികളായ പയസ് മാത്യൂ, റഫീഖ്, കൊടൈക്കനാല്‍ സ്വദേശി രാജ, തമിഴ്നാട് തൃച്ചി സ്വദേശി ജഗന്, ഡിണ്ടിഗല്‍ ഗുണശേഖരന് എന്നിവരാണ് അറസ്റ്റിലായത്.
2016 ഡിസംബറില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന എംഡിഎയുമായി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള വന്‍ മയക്കുമരുന്ന് മാഫിയയെ കുറിച്ച് വിവരം ലഭിച്ചത.് തുടര്‍ന്ന് അന്വേഷണസംഘം ചെന്നൈ, ബാംഗ്ലൂര്‍, ഗോവ, എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മിച്ച് ശ്രീലങ്ക വഴി തമിഴ്നാട്, തൂത്തുക്കുടി തുറമുഖം വഴിയാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മെട്രോപൊളിറ്റന്‍ സിറ്റികള്‍, ഡാന്‍സ് ബാറുകള്‍ പ്രൊഫെഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഏജന്റുമാരെ വെച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല.
ഇന്നലെ മുക്കം സ്വദേശി മജീദ് എന്നയാള്‍ മുഖേന മയക്കുമരുന്നിന്റെ ഇടപാട് നടക്കുന്ന വിവരം മലപ്പുറം ജില്ലാ എസ്പി ദേബേഷ്കുമാര്‍ ബെഹ്റക്ക് ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ മഞ്ചേരി സിഐ എന്‍.ബി.ഷൈജു, അരീക്കോട് എസ്ഐ സിനോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: