പാലാ: ബസ് സ്റ്റോപ്പിലിറങ്ങാതെ വീട്ടമ്മയുടെ പ്രതിഷേധം കെഎസ്ആര്‍ടിസി ജീവനക്കാരെയും യാത്രക്കാരെയും വട്ടംകറക്കി.
തിങ്കളാഴ് ഉച്ചകഴിഞ്ഞ് പാലാ-കോട്ടയം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. തൊടുപുഴ നഗരത്തില്‍ നിന്നും കയറിയ മധ്യവയസ്കയായ വീട്ടമ്മയാണ് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ വലപ്പിച്ചത്. നെല്ലാപ്പാറ ഭാഗത്തേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത ഇവര്‍ ഇറങ്ങേണ്ട സ്റ്റേപ്പില്‍ ഇറങ്ങുകയോ, എഴുന്നേല്ക്കുകയോ ചെയ്തില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ബസ് മുന്നോട്ടു പോയി തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്തി ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിസും കൂട്ടാക്കിയില്ല.
ജീവനക്കാരും യാത്രക്കാരും പലതവണ ആവശ്യപ്പെട്ടിട്ടും തന്റെ സ്റ്റോപ്പ് ഇതല്ലെന്ന കടുംപിടുത്തത്തിലായിരുന്നു വീട്ടമ്മ. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം ബസ് ഇവിടെ നിര്‍ത്തിയിട്ടു. ബസ് കോട്ടയം പോയി മടങ്ങിവരുമ്പോള്‍ ഇവിടെ ഇറങ്ങിക്കൊള്ളാമെന്ന നിലപാടിലായിരുന്നു ഈ സമയമത്രയും ഇവര്‍. ബസ് പാലായിലെത്തിയതോടെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും ഇതേ ബസില്‍ യാത്ര തുടരാനായിരുന്നു വീട്ടമ്മയുടെ തീരുമാനം. പിന്നീട് എസ്ഐയും മറ്റും അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സംസാരത്തില്‍ മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഭര്‍ത്താവിലെ വിളിച്ചുവരുത്തി പറഞ്ഞയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: