ജന്മഭൂമിയില് വന്ന ‘അവാര്‍ഡില്ലെങ്കില്‍ എന്തിനെഴുതണം’ എന്ന പ്രൊഫ. ടി.പി.സുധാകരന്റെ ലേഖനം ഇന്നത്തെ സാഹചര്യത്തില്‍ അവസരോചിതമായി. സാംസ്കാരിക രംഗത്തെ ചില നഗ്നസത്യങ്ങളാണ് ലേഖകന്‍ ചൂണ്ടിക്കാണിച്ചത്. അവാര്‍ഡ് വില്‍പ്പന എന്ന മീന്‍കച്ചവടമാണ് എഴുത്തുകാരെ പ്രത്യേക ചേരിയില്‍ നിലനിര്‍ത്തുന്നത് എന്ന് ഈ ലേഖികയ്ക്ക് തോന്നാറുണ്ട്. മറുവശത്തും യഥേഷ്ടം മീനുകള്‍ ലഭിക്കുമെന്നുറപ്പായാല്‍ ഈ സാംസ്കാരിക പൂച്ചകളെല്ലാം മറുവശത്തേക്ക് ചാടും എന്നുറപ്പാണ്.
പ്രത്യയശാസ്ത്രത്തിന്റെ സൗന്ദര്യം കണ്ടൊന്നുമല്ല ഇന്ന് ഭൂരിഭാഗം എഴുത്തുകാരും ഒരു ചേരിയില്‍ നില്‍ക്കുന്നത്. പ്രധാനമന്ത്രിയെ ‘നരാധമന്’ എന്ന് വിളിച്ച ആള്‍ക്കും കിട്ടി ഒരു ഉന്നതസ്ഥാനം. വിളിച്ച ആള്‍ക്ക് നഷ്ടമൊന്നുമില്ല. അവാര്‍ഡില്ലെങ്കില്‍ എന്തിനെഴുതണം എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. പലരും എഴുത്ത് നിര്‍ത്തും. കാരണം കൃതികളുടെ മേന്മകൊണ്ടൊന്നുമല്ല പലരും സാഹിത്യലോകത്ത് നിലനില്‍ക്കുന്നത്. അവാര്‍ഡുകളുടെ പിന്‍ബലംകൊണ്ട് മാത്രമാണ്. പുസ്തകം വായിച്ച് എഴുത്തുകാരനെ അംഗീകരിക്കുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്. മീനിന് നീന്താന്‍ ജലം വേണമെന്നതുപോലെ ചവറ് എഴുതി വിടുന്നവര്‍ക്ക്, നിലനില്ക്കാന് അവാര്‍ഡെന്ന ജലം വേണം. ആര് ഭരിച്ചാലും നുഴഞ്ഞുകയറി അവരത് തരപ്പെടുത്തുകയും ചെയ്യും.
ഇതെല്ലാം കാണുമ്പോള്‍ ഒരു പൊളിച്ചെഴുത്തിന്റെ കാലം അതിക്രമിച്ചുകഴിഞ്ഞു എന്നു പറയാം. പത്മ അവാര്‍ഡുകളില്‍ കണ്ടതുപോലെ, അര്‍ഹതയുള്ളവര്‍ക്ക് മാത്രം കിട്ടാനുള്ളതാണ് അവാര്‍ഡ് എന്നു വരണം. കമ്മറ്റികളില്‍ കയറിക്കൂടാനുള്ള സാമര്ത്ഥ്യമാകരുത് അതിന്റെ അളവുകോല്‍. ഇന്നത്തെ രീതി തുടരുന്ന പക്ഷം എല്ലാം കണ്ടിരിക്കാനേ പൊതുജനത്തിന് കഴിയൂ.
പുഷ്പടീച്ചര്‍, പള്ളിപ്പുറം, പട്ടാമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: