ബെംഗളൂരു: ചിക്കൻ കഴിച്ചതിനുശേഷമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടകയിലെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിലെ വടക്കൻ പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
‘പത്ത് ശതമാനം മാത്രം മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മീൻ കഴിച്ചതിനു ശേഷം ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം സന്ദർശിച്ചു, മറുവശത്ത് ഇലക്ഷൻ ഹിന്ദുവായ രാഹുലാകട്ടെ ‘ജാവരി ചിക്കൻ’ കഴിച്ചതിനുശേഷം നരസിംഹ ക്ഷേത്രം സന്ദർശിച്ചിരിക്കുന്നു.- യെദ്യൂരപ്പ ട്വിറ്ററിൽ കുറിച്ചു.
എന്തിനാണ് കോൺഗ്രസ് തുടർച്ചയായി ഹിന്ദുസമൂഹത്തെ ഇത്തരത്തിൽ വേദനിപ്പിക്കുന്നത്, എല്ലാവരെയും ഒരുപോലെ കാണുന്നതാണ് സോഷ്യലിസം എന്നാൽ കോൺഗ്രസിന്റെ തമാശക്കളിയാണ്- യെദ്യൂരപ്പ കൂട്ടിച്ചേർത്തു. ചിക്കൻ കഴിച്ചതിനുശേഷം രാഹുൽ ക്ഷേത്രങ്ങളിൽ സന്ദർശിക്കുന്നതിന്റെ വാര്ത്താശകലങ്ങളടക്കമാണ് യെദ്യൂരപ്പ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം സിദ്ധരാമയ്യ മീൻ കഴിച്ചതിനുശേഷം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത് വൻവിവാദമായിരുന്നു. നവമാധ്യമങ്ങൾ വരെ രൂക്ഷമായി ഇതിനോട് പ്രഹികരിച്ചിരുന്നു. എന്നാൽ താൻ അത്തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: