ആലപ്പുഴ: പത്തു കോടി ഇന്ത്യക്കാരെ നാല് ലക്ഷം കോടി രൂപ ഒരു ഈടുമില്ലാതെ മുദ്ര വായ്പ നല്കി തൊഴില്‍ ദാതാക്കളാക്കിയ മോദി സര്‍ക്കാരിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ രണ്ടു വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ തൊഴിലില്ലാഴ്മ ഇല്ലാതാക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് എസ്. സാജന്.
അപ്രഖ്യാപിത നിയമന നിരോധനം പ്രഖ്യാപിച്ച സംസ്ഥാന ബഡ്ജറ്റിനെ കുറിച്ചും കാലാവധി കഴിയാറായ ഒഴിവുകള്‍ ഉണ്ടായിട്ടും ഒരാള്‍ക്ക് പോലും നിയമനം നല്‍കാത്ത പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിലും അവരുടെ അഭിപ്രായം വ്യക്തമാക്കണം.
പണിയെടുക്കാതെ ലീവ് എടുത്ത് നടന്ന 13,000 പേരെ പുറത്താക്കിയ റെയില്‍വേയോടുള്ള എതിര്‍പ്പാണ് റെയില്‍വേ സ്റ്റേഷന് സമരവേദിയാക്കിയതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: