വൈപ്പിന്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ കേരളമൊട്ടാകെ ഭീതി പരത്തിയപ്പോള്‍ റംഷാദിന്റെ നെഞ്ചിലും തീയാളി. യാചകരുടെ വേഷത്തിലെത്തിയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന പ്രചാരണം നാട്ടുകാരെയും വല്ലാതെ അലട്ടി. ഒടുവില്‍ റംഷാദ് ഉള്‍പ്പെടെയുള്ള ബ്രദേഴ്സ് ക്ലബ്ബിലെ അംഗങ്ങള്‍ ഒരു പരിഹാരം നിര്‍ദ്ദേശിച്ചു, എളങ്കുന്നപ്പുഴയില്‍ ഇനി യാചകര്‍ വേണ്ട. തീരുമാനം നടപ്പാക്കാനായി റംഷാദും കൂട്ടരും സമരത്തിനിറങ്ങി.
കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറിയില്‍ മരിച്ച റംഷാദിന്റെ സാമൂഹിക പ്രതിബദ്ധത ഓര്‍ത്തെടുക്കുകയാണ് നാട്ടുകാരനായ അന്‍ഷാദ്. ഞായറാഴ്ചയാണ് മാലിപ്പുറം ബ്രദേഴ്സ് ക്ലബ് ഭിക്ഷാടന നിരോധനത്തിനെതിരെ യുവജനറാലി നടത്തിയത്. യാചക നിരോധനം ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി. ഇതിനെല്ലാം മുന്‍പന്തിയില്‍ റംഷാദുണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫിയാ ജമാലിന് റംഷാദും കൂട്ടരും യാചക നിരോധനം ആവശ്യപ്പെട്ട് നിവേദനവും നല്കി. പഞ്ചായത്തിന്റെ തീരുമാനം എത്തും മുമ്പേയാണ് റംഷാദിന്റെ മരണം.
റംഷാദിന്റെ വേര്‍പാട് ബ്രദേഴ്സ് ക്ലബ്ബംഗങ്ങള്‍ക്കും വിശ്വസിക്കാനായിട്ടില്ല. എന്തിനും ഏതിനും തങ്ങളോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരന് പെട്ടെന്ന് വിട്ടുപിരിഞ്ഞത് അവരെയാകെ തളര്‍ത്തി. കൊച്ചി കപ്പല്‍ശാലയില്‍ റംഷാദ് ട്രെയിനിയായി ജോലിക്ക് കയറിയിട്ട് മാസങ്ങളെ ആയുള്ളൂ. അപ്രതീക്ഷിതമായുണ്ടായ ദുരന്തം റംഷാദിന്റെ വീട്ടുകാര്‍ക്കും താങ്ങാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: