കോട്ടയം: സിപിഎമ്മിന്റെ അസഹിഷ്ണതക്ക്് ഇരയായവര്‍ ബുദ്ധിജീവികള്‍ മുതല്‍ സാധാരണക്കാര്‍ വരെയാണെന്ന്്് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.മഹേഷ് പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രവും തപസ്യ കലാസാഹിത്യ വേദിയും സംയുക്തമായി കോട്ടയം പഴയ പോലീസ് സ്്്റ്റേഷന് മൈതാനിയില്‍ സംഘടിപ്പിച്ച സദ്്്്്ഗമയ പ്രഭാഷണ പരമ്പരയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം അരിവാളെടുക്കുമ്പേ#ാള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിലരുടെ വിചാരം ആവിഷ്കാര സ്വാതന്ത്ര്യം അവരുടെ കുത്തകയാണെന്നാണ്.ചില വിശ്വാസങ്ങളെ അധിക്ഷേപിക്കുമ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യവും ചില വിശ്വാസങ്ങളെ തൊടുമ്പോള്‍ ആവിഷ്കാരത്തിന് പരിധി നിശ്ചയിക്കുകയാണ്.ലോകത്താകമാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 95 ദശലക്ഷം പേരെയാണ് സോഷ്യലിസത്തിന്റെ പേരില്‍ കൊന്നൊടിക്കിയത്.
കവികളും സാംസ്കാരിക നായകന്മാരും അജണ്ട തീരുമാനിക്കുകയാണ്.സാഹിത്യ സമ്മേളനങ്ങളില്‍ ചിലരെ ഒഴിവാക്കുന്നതാണ് അസഹിഷ്ണത.
തങ്ങള്‍ക്കിഷ്ടമില്ലാത്ത സാഹിത്യ രചനകളുടെ പേരില്‍ കേരളത്തില്‍ സിപിഎം വയലാര്‍, ചങ്ങമ്പുഴ,കേശവദേവ്, പി. ഭാസ്കരന് എന്നി പ്രമുഖ സാഹിത്യ നായകന്മാരെ അധിക്ഷേപിച്ചു.ഇവര്‍ സഹഷ്ണുതയുടെ മുഖം മൂടി അണിഞ്ഞു വേഷം മാറി കേരളത്തിലെ പൊതു സമൂഹത്തില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ:വി.എം.നാരായണപണിക്കര്‍ അദ്ധ്യനായി.സദ്ഗമയ സ്വാഗത സംഘം ജനറല്‍ സെക്രട്ടറി ആര്.സാനു, ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി പി. സി. സജി, ജില്ലാ സമിതി അംഗം സി.എന്‍.പരമേശ്വരന് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ സദ്ഗമയ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നാദസ്വര വിദ്വാനും തപസ്യസംസ്ഥാന രക്ഷാധികാരിയുമായ തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.
17 വരെ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ച് പുസ്തക മേളയുമുണ്ട്. ഇന്ന്്് ഉച്ചക്ക്് 2ന്്് ജീവിത ശൈലീരോഗ പരിഹാരം യോഗയിലൂടെ എന്ന് വിഷയത്തില്‍ യോഗസാധക്് കെ.ശങ്കരന് നയിക്കുന്ന ചര്‍ച്ച, വൈകിട്ട്്് 5ന്്്് കേരളത്തിലെ ഭൂസമരങ്ങളും ദളിത് വഞ്ചനയും എന്ന വിഷയത്തില്‍ കെ. സി.വിനയരാജന്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: