ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ ഭീകരനായി പ്രഖ്യാപിച്ചതായി പാക് മാധ്യമങ്ങള്‍. പാക് പത്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഇന്ത്യ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സെയ്ദ് ഉള്‍പ്പെടെ യുഎന്‍ ഉപരോധിച്ച എല്ലാ ഭീകര സംഘടനകളെയും വ്യക്തികളെയും ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ പാക് പ്രസിഡന്റ് മാമ്നൂന്‍ ഹുസൈന് ഒപ്പുവെച്ചതായും മാധ്യമങ്ങള്‍ എഴുതുന്നു. പാക്കിസ്ഥാന്റെ ദേശീയ തീവ്രവാദ വിരുദ്ധ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
ഹാഫിസ് സെയ്ദിന്റെ ഭീകരവാദ സംഘടനയായ ജമാത്ത് ഉദ് ദവയെ കൂടാതെ ലഷ്ക്കര്‍-ഇ- തൊയ്ബ, ഹര്‍ക്കത്ത് ഉള് മുജാഹിദ്ദീന്‍ എന്നീ സംഘടനകളെയും തീവ്രവാദ സംഘടനകളായി പാക്കിസ്ഥാന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹാഫിസ് സെയ്ദ് വിഷയത്തില്‍ അമേരിക്കയുടെയും ഇന്ത്യയുടെയും ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദമാണ് പാക്കിസ്ഥാനെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: