ന്യൂദല്‍ഹി: ജസ്റ്റിസ് ബിഎച്ച് ലോയയുടേത് സാധാരണ മരണമായിരുന്നു എന്ന ജഡ്ജിമാരുടെ പ്രസ്താവന വിശ്വാസ യോഗ്യമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രത്യേക സിബിഐ ജഡ്ജ് ബിഎച്ച് ലോയയുടെ അവസാന നാളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരന്ന നാല് ജഡ്ജിമാരുടേതായിരുന്നു പ്രസ്താവന. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹ്ത്ഗിയാണ് ജഡ്ജിമാരുടെ പ്രസ്താവന വിശ്വാസ യോഗ്യമാണെന്ന് ചീ്ഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ അറിയിച്ചത്.
ലോയ മരണപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് മുതല്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരാണ് ജഡ്ജിമാരായ കുല്‍ക്കര്‍ണി, ബാര്‍ഡ്, മോദക്, രതി എന്നിവര്‍. ലോയയുടേത് സാധാരണ മരണമായിരുന്നു എന്ന് ഇവര്‍ പറയുമ്പേള്‍ അത് വിശ്വാസത്തിലെടുക്കാവുന്നതാണെന്നും ,വാദം തള്ളുകയാണെങ്കില്‍ അത് വിരല്‍ ചൂണ്ടുന്നത് ജഡ്ജിമാര്‍ക്ക് ഗൂഢാലോചനയിലുള്ള പങ്കിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ഡിസംബര്‍ ഒന്നാം തീയതി സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരാണ് നാല് ജഡ്ജിമാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: