കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗതീരുമാനം സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനും ജില്ലാസെക്രട്ടറി പി.ജയരാജനും ബാധകമല്ല എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം.
മുഖ്യമന്ത്രിയുടെ ജില്ലയില്‍ രാഷ്ട്രീയ എതിരാളികളെ അരുംകൊലചെയ്ത് ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സമാധാനയോഗത്തിന് ശേഷം ജില്ലയില്‍ നാല് കൊലപാതകങ്ങള്‍ നടന്നു. അതില്‍ മൂന്നെണ്ണലും പ്രതികള്‍ കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ ഒരെണ്ണം കമ്മ്യൂണലിസ്റ്റുകാരാണ്. ജില്ലയില്‍ നടക്കുന്ന ഏത് ആക്രമണത്തിന്റെയും ഒരുഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് വിവിധ കക്ഷികളുമാണ്. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിക്കും ജില്ലക്കാരനായ മുഖ്യമന്ത്രിക്കും ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ താല്‍പ്പര്യമില്ല എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത് സിപിഎമ്മിന്റെ കാട്ടാളത്ത നിലപാടിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്. രാജ്യത്ത് എവിടെയെങ്കിലും കൊലപാതകം നടന്നാല്‍ പ്രതികരിക്കുന്ന സാംസ്കാരികനായകര്‍ കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന നരഹത്യയെക്കുറിച്ച് പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ എതിരാളികളെ ആശയപരമായി എതിര്‍ക്കുന്നതിനു പകരം കൊലപ്പെടുത്തി ഇല്ലാതാക്കാനുള്ള സിപിഎം നിലപാടിനെ കണ്ണൂരിലെ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം സിപിഎമ്മിന്റെ ആക്രമണത്തിനിരയാകുന്ന സമാന ചിന്താഗതിയുള്ള ആളുകളുമായി ആക്രമണത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാണെന്നും ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: