കണ്ണൂര്‍: സിപിഎം ഭീകരതകാരണം ഒരാള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ് ജില്ലയിലുള്ളതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പി.സത്യപ്രകാശ്. ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍ സിപിഎം വെച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതാ മനോഭാവമാണ് ഇവിടെയുണ്ടാകുന്ന അക്രമരാഷ്ട്രീയത്തിന് കാരണം. സിപിഎം അനുഭാവിയല്ലെങ്കില്‍ ജീവിക്കാന്‍ പോലും അനുവദിക്കില്ലെന്ന തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ല. സിപിഎം ആക്രമണത്തിന് ഇരയാവാത്ത ഒരു സംഘടനപോലും കേരളത്തിലില്ലെന്നും ആക്രമണപാത വിട്ട് ആശയപരമായ സംവാദത്തിന് സിപിഎം തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഭരണപരാജയത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പാര്‍ട്ടിയുടെ മോശമായ പ്രതിച്ഛായ മറച്ചുവെയ്ക്കാനും നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട് വിവാങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിക്കുളളില്‍ രൂപം കൊണ്ട വിഭാഗീയത മറച്ചുവെയ്ക്കാനുമാണ് അക്രമമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: