തലശ്ശേരി: കതിരൂരില്‍ വീണ്ടും സിപിഎം അക്രമം. നായനാര്‍ റോഡിലെ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ് നടത്തിയ സിപിഎം സംഘം പൊന്ന്യം പാലത്തിനടുത്ത് മറ്റൊരു പ്രവര്‍ത്തകന്റെ കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ച് മലിനമാക്കി. നായനാര്‍ റോഡിലെ സജീവ ബിജെപി പ്രവര്‍ത്തകനായ കണ്ണന് എന്ന ലിജിലിന്റെ പൊന്നമ്പത്ത് വീട്ടിന് നേരെയാണ് കഴിഞ്ഞ ദിവസം രണ്ട് മണിയോടെ കല്ലേറുണ്ടായത്. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമായിരുന്നു അക്രമം. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
ബിജെപി ശക്തി കേന്ദ്രമായ നായനാര്‍ റോഡില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടാക്രമിക്കപ്പെട്ടതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ആര്‍എസ്എസ് പൊന്ന്യം മണ്ഡല് കാര്യവാഹ് പ്രവീണിനെ പുല്യോട്ട് സിഎച്ച് നഗറില്‍ വെച്ച് മാരകമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാരമായി പരിക്കേറ്റ പ്രവീണിന്റെ ജീവന് നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും ഇപ്പോഴും സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണുള്ളത്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഎം അക്രമം നടത്തിയത്.
കതിരൂര്‍ പൊന്ന്യംപാലത്തിനടുത്ത പഞ്ചാരമുക്കിലെ ബിജെപി പ്രവര്‍ത്തകനായ സുധീഷ് ബാബു വെള്ളമെടുക്കുന്ന വീട്ടുകിണറ്റിലാണ് മണ്ണെണ്ണ ഒഴിച്ച് മലിനമാത്ത്. ഓട്ടോ െ്രെഡവറായ സുധീഷ് ബാബുവിന്റെ സഹോദരന് കുന്നത്ത് മടത്തില്‍ സുരേഷ് ബാബുവിന്റെതാണ് വെള്ളം മലിനമാക്കിയ കിണര്‍. അക്രമസംഭവങ്ങളുണ്ടായ സ്ഥലങ്ങളില്‍ കതിരൂര്‍ പോലീസെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: