വാഷിങ്ടണ്‍: ആഗോള ഭീകരവാദ ഫണ്ടിംഗ് പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷക സമിതിയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമീപിച്ചു. ഭീകരവാദത്തോട് പാക്കിസ്ഥാനുള്ള സമീപനത്തിലെ അസംതൃപ്തിയെ തുടര്‍ന്നാണ് ട്രംപ് അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷക സമിതിയെ സമീപിച്ചത്.
നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തങ്ങളുടെ മണ്ണില്‍ നിന്ന് അല്‍ഖ്വയ്ദ പോലുള്ള ഭീകര സംഘടനകളെ തുടച്ചു നീക്കുന്നതില്‍ പാക്കിസ്ഥാന് പരാജയപ്പെട്ടു. ഇതിനായി യുഎന്‍ സുരക്ഷാ കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും പാക്കിസ്ഥാന് പരാജയപ്പെട്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുകെ, ജര്‍മനി, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള യുഎസ്, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ആഴ്ച ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: