ന്യൂദല്‍ഹി: ദല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലെ ക്രിസ്ത്യന്‍ പള്ളി കത്തിച്ചതിനു പിന്നില്‍ സഭാ വിശ്വാസികള്‍ തന്നെയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഭാ വിശ്വാസിയായ സെബാസ്റ്റ്യന്‍ ജോസഫ്. സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പള്ളി കത്തിക്കലിലേക്ക് വഴിവച്ചതെന്നും ജോസഫ് വ്യക്തമാക്കുന്നു.
പള്ളിക്കായി വാങ്ങിയ ഭൂമിയില്‍ സാമ്പത്തിക അഴിമതി ഉണ്ടെന്ന ആരോപണം ഒരു വിഭാഗം ഉന്നയിച്ചു. ഇത് സംബന്ധിച്ച ബന്ധപ്പട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും പരാതിക്കാരെ പള്ളിക്കെതിരായി പ്രവര്‍ത്തിക്കുന്നവരെന്ന് മുദ്ര കുത്തപ്പെടുകയാണ് ചെയ്തത്.
അഴിമതി ആരോപണങ്ങള്‍ മൂടിവെയ്ക്കുന്നതിന് വേണ്ടി ആരോപണ വിധേയര്‍ തന്നെ പള്ളി കത്തിച്ചുവെന്നാണ് അഴിമതി ചോദ്യം ചെയ്ത സഭാ വിശ്വാസിയായ സെബാസ്റ്റ്യന്‍ ജോസഫ് വ്യക്തമാക്കുന്നത്.
വിശ്വാസികള്‍ തന്നെ പള്ളി കത്തിക്കുമെന്ന് അന്ന് കരുതിയിരുന്നില്ല. സംഭവത്തിന് ശേഷം രൂപതയിലെ വൈദികരെ സ്ഥലം മാറ്റിയതും അങ്കമാലി അതി രൂപതയിലെ ഭൂമി തട്ടിപ്പില്‍ ആരോപണ വിധേയനായ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടം ആ സമയത്ത് ദല്‍ഹി രൂപതയുടെ വികാരി ജനറല്‍ ആയിരുന്നുവെന്നതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് സഭാ നേതൃത്വം വ്യക്തമാക്കിയത്.
2014 നവംബര്‍ 30നാണ് ദല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളി കത്തിയത്. വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിനു വേണ്ടി ഹൈന്ദവ സംഘടനകള്‍ പള്ളി കത്തിക്കുകയായിരുന്നുവെന്നാണ് സഭാ നേതൃത്വവും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചത്. എന്നാല്‍ അതൈല്ലാം കെട്ടി ചമച്ചതാണെന്ന് തെളിയിക്കുന്നതാണ് ജോസഫിന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: