കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യമാണ് ഷുഹൈബ് വധത്തിന് പിന്നിലെന്ന് പോലീസിന്റെ എഫ്ഐആര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്നു ഷുഹൈബ്.
ദൃക്സാക്ഷികള്‍ നല്കിയ വിവരമനുസരിച്ച് നാലാളുടെ പേരില്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ സി.പി.ഐ.എം. പ്രവര്‍ത്തകരാണെന്ന് മട്ടന്നൂര്‍ സിഐ എ.വി.ജോണ്‍ പറഞ്ഞു. അതേസമയം പോലീസിനെതിരെ ശുഹൈബിന്റെ കുടുംബം രംഗത്തെത്തി. നിരന്തര ഭീഷണി ഉണ്ടായിട്ടും പോലീസ് അവഗണിച്ചുവെന്ന് ശുഹൈബിന്റെ പിതാവ് അറിയിച്ചു. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല. മരണം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് വീട്ടില്‍ വന്നില്ലെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.
ഷുഹൈബിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: