ലഖ്നൗ: അലഹബാദില്‍ ദളിത് വിദ്യാര്‍ത്ഥി ദിലീപ് സരോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. പ്രതി വിജയ് സിങ് രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടി (ആര്‍എല്‍ജെഡി) പ്രവര്‍ത്തകനാണെന്ന് പോലീസ് സുപ്രണ്ട് അക്ഷയ് കല്‍ഹാരി പറഞ്ഞു.
സുല്ത്താന്പൂരില്നിന്നാണ് വിജയ് ശങ്കര്‍ സിങ് പിടിയിലായത്. സിസി ടിവി ദൃശ്യങ്ങള്‍ സഹായകമായി. ഇയാള്‍ ദിലീപ് സരോജിന്റെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങളുണ്ട്. ഹോക്കി സ്റ്റിക്കും ചുടുകട്ടയുമുപയോഗിച്ച് സരോജിന് അടിയും ഇടിയും ഏറ്റതാണ് മരണ കാരണം.
ആര്എല്ജെഡിയുടെ ഏറെ സ്വാധീനമുള്ള നേതാവ് സോനു സിങ് എന്നറിയപ്പെടുന്ന ചന്ദ്ര ഭദ്ര സിങ്ങിന്റെ വലംകൈയാണ് വിജയ് സിങ്. ഈ കൊലപാതകത്തിന്റെ പേരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനേയും ബിജെപിയേയും കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: