മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 11,328 കോടി രൂപയുടെ വ്യാജ ഇടപാട്. സിബിഐ അന്വേഷണം തുടങ്ങി. 10 ബാങ്ക് ജീവനക്കാരെ സസപ്പന്ഡ് ചെയ്തു. വ്യാജ ഇടപാട് കണ്ടെത്തിയതായി ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനെ ബാങ്ക് അറിയിച്ചു.
സ്റ്റോക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടിലുണ്ടാകുന്ന പ്രധാന കാര്യങ്ങള്‍ എക്സ്ചേഞ്ചിനെ അറിയിക്കണമെന്നാണ് ചട്ടം. ഈ ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഏജന്‍സകളെ അറിയിച്ചുവെന്ന് ബാങ്ക് വ്യക്തമാക്കി. ഇടപാടുകാര്ക്കെതിരേ നിയമ-അന്വേഷണ നടപടികളും തുടങ്ങി.
സ്റ്റോക് എക്സ്ചേഞ്ച് ഇടപാടില്‍ ചില പ്രമുഖ കസ്റ്റമര്‍മാര്‍ക്ക് കൊടുത്ത സൗകര്യം ദുര്‍വിനിയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ അന്യരാജ്യങ്ങളിലുള്ള മറ്റു ബാങ്കുകള്‍ പണകൈമാറ്റവും നടത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി ഈ വാര്‍ത്ത പുറത്തുവന്നയുടന്‍ ഇടിഞ്ഞു. രാജ്യത്തെ മൂന്നാമത്തെ പ്രമുഖ ബാങ്കാണ് പിഎന്‍ബി.
തട്ടിപ്പിന് ബാങ്കിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. ഒറ്റപ്പെട്ട സംഭവമാണെന്ന് ബാങ്ക് പ്രതികരിച്ചു. 10 ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തു. സിബിഐ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: