ന്യൂദല്‍ഹി: വിവിധ സ്ഫോടനങ്ങളിലൂടെ 165 പേരെ കൊലപ്പെടുത്തിയ കൊടും ഭീകരന് ആറിസ് ഖാന് പിടിയില്‍. ജുനൈദ് എന്നും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകര വിഭാഗത്തിലെ വിദഗ്ദ്ധ കൊലയാളിയാണ് ഖാന്. ദല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നാണ് ഖാനെ പിടിച്ചത്.
2008 ലെ ബട്ലാ ഹൗസ് പോലീസ് ഏറ്റമുട്ടലില്നിന്ന് രക്ഷപ്പെട്ട് നേപ്പാളതിര്ത്തിയിലേക്ക് കടന്ന ആറിസ് ഖാന് സിമി ഉള്‍പ്പെടെയുള്ള സംഘടകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ജയ്പൂര്‍, അഹമ്മദാബാദ്,യുപി, ദല്‍ഹി എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തിയത് ഇയാളാണ്. നാലു ദിവസം മുമ്പാണ് പിടിയിലായത്. ഖാനെ ദല്‍ഹിയില്‍ എത്തിച്ചു.
ദല്‍ഹി കരോള്‍ബാഗ്, കൊണാട് പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ് എന്നിവിടങ്ങളിലെ സ്ഫോടനങ്ങളില്‍ ഇയാള്‍ മുഖ്യപങ്കാളിയാണ്. 2007 ലെ ഉത്തര്‍ പ്രദേശ് സ്ഫോടനം, 2008 ലെ അഹമ്മദാബാദ് സ്ഫോടനം എന്നിവയും ഖാനാണ് നടത്തിയതെന്ന് പോലീസ് പ്രത്യേക സംഘത്തിന്റെ തലവന്‍ പ്രമോദ് സിങ് പറഞ്ഞു. ഇയാള്‍ നടത്തിയ സ്േഫാടനങ്ങളില് 165 പേര് കൊല്ലപ്പെട്ടു. 535 പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: