ന്യൂദല്‍ഹി: രക്തസാക്ഷികളായവരെ വര്ഗീയവാദികളാക്കരുതെന്ന് ഉത്തരമേഖലാകരസേനാ മേധാവി ദേവരാജ് അന്പ്. എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഒവൈസി സുജ് വാന്‍ ഭീകരാക്രമണത്തില്‍ മരിച്ച ഏഴുപേരില്‍ അഞ്ചുപേര്‍ കാശ്മീരി മുസ്ലീമുകളാണെന്ന് പറഞ്ഞിരുന്നു. കൂടാതെ ഇക്കാര്യത്തില്‍ ആര്‍എസ്എസ് മൗനം പാലിച്ചെന്നും മുസ്ലീമുകളുടെ രാജ്യസ്നേഹത്തെക്കുറിച്ച് ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഇരുന്ന് പരിഹസിക്കുകയും അവരെ പാകിസ്ഥാനികളെന്ന് വിളിക്കുകയും ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മാത്രം ഒന്നും പറയാനില്ലേയെന്നും ഹൈദരാബാദിലെ പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
സുജ് വാന്‍ ഭീകരാക്രമണത്തില്‍ ഒരു പ്രദേശവാസിയുള്പ്പെടെ ഒന്‍പതു പേരാണ് കൊല്ലപ്പെട്ടത്. ജയ്ഷെ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയത്. ഇതിനു പിന്നാലെ കരണ്‍ നഗറിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെയും ആക്രമണം ഉണ്ടായി. ഇതില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു. എന്നാല്‍ രക്തസാക്ഷികളെ വര്ഗീയവത്കരിക്കുകയല്ല സേനയുടെ ലക്ഷ്യം. അതിര്‍ത്തിയില്‍ നടക്കുന്ന പോരാട്ടത്തില്‍ പിന്വലിയേണ്ടിവരുന്ന ഭീകരാണ് ക്യാമ്പുകളെ ആക്രമിക്കുന്നതെന്നും കരസേനാ മേധാവി പറഞ്ഞു.
ജയ്ഷെ-ഇ- മുഹമ്മദ്, ലഷ്കറെ തൊയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവര്‍ ഒത്തുചേര്‍ന്നാണ് ആക്രമണം നടത്തുന്നത്. ഇവരെ തുരത്തുന്നതിനെതിരെ സൈന്യം ഒന്നിച്ചു നില്ക്കുമ്പോള് വിഭാഗീയത ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: