കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ കൊടും ഭീകരൻ ഹാഫീസ് സയീദിന്റെ ഉടമസ്ഥതയിലുള്ള മദ്രസ്സകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിക്കൊരുങ്ങി പാക്കിസ്ഥാൻ. തീവ്രവാദ സംഘടനകൾക്കെതിരെ പാക്ക് സർക്കാർ നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്ന യുഎൻ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
സയീദിന്റെ പാർട്ടിയായ ജമ്മാത്ത് ഉദ്ധവയ്ക്കെതിരെയും ഫലാഹ് ഇ ഇന്‍സാനിയാത്ത് ഫൗണ്ടേഷന് എതിരെയുമാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രവിശ്യാഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ ഭരണകൂടം നിയോഗിച്ച പ്രത്യേക സംഘം നാല് മദ്രസ്സകളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍, മദ്രസ്സകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ജമ്മാ അത്ത് ഉദ്ധവ വ്യക്തമാക്കി. ജെയുഡിയുമായി ബന്ധമുള്ള മദ്രസ്സകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
1997ലെ തീവ്രവാദ വിരുദ്ധ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സയീദിനെയും ജമാത്ത് ഉദ്ധവയെയും ഭീകരവാദികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരർക്കെതിരെ പാക്കിസ്ഥാൻ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിനായി യുഎന്റെ പ്രത്യേക സംഘം പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നു. വിലയിരുത്തലുകൾക്ക് ശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുള്ള തണുപ്പൻ പ്രതികരണത്തെ യുഎൻ രൂക്ഷമയി വിമർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: