തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കിയതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പുനഃസംഘടനാ നിര്‍ദേശങ്ങളില്‍ 1998ലെ ഊര്‍ജ നയത്തിന്റെ ഭാഗമായി എസ്എന്‍സി നല്കിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുവാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെഎസ്ഇബി മിനിസ്റ്റീരിയല്‍ ഓഫിസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ലാവ്ലിന് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബോര്‍ഡ് അമിത താല്പര്യം കാണിക്കുന്നത് അഴിമതി ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്നു അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.
കെഎസ്ആര്‍ടിസിയെ പോലെ കെഎസ്ഇബിയിലും പെന്ഷന് കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന അവസ്ഥയിലെത്തിച്ച് സിപിഎം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളുടെ കീഴില്‍ ബോര്‍ഡിനെ കൊണ്ടെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അസോസിയേഷന് പ്രസിഡന്റ് കല്ലിയൂര്‍ മുരളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: