കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സത്യവാങ്മൂലം നല്‍കിയതിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരിമറി കാണിച്ചെന്ന് ആരോപണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് കോടിയേരിക്കെതിരെ രംഗത്ത് വന്നത്.
2011 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും 2015 ല്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും കോടിയേരി തിരിമറി കാട്ടി. രണ്ടിലും നാലര ലക്ഷം രൂപയാണ് സ്വത്തായി കാണിച്ചിട്ടുള്ളത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരി രണ്ട് സ്ഥലങ്ങള്‍ക്കായി കാണിച്ചിരിക്കുന്നത് നാലര ലക്ഷം രൂപയാണ്. എന്നാല്‍ ഇതേ സ്ഥലം ഈട് വെച്ച് 2009 ല്‍ കോടിയേരിയുടെ ഭാര്യ 18 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എടുത്തിരുന്നു.
2015ല്‍ കോടിയേരിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലം 45 ലക്ഷം രൂപയ്ക്ക് നിഖില്‍ രാജേന്ദ്രന് എന്നയാള്‍ക്ക് വിറ്റു. എന്നാല്‍ സത്യവാങ്മൂലത്തില്‍ നാലര ലക്ഷം രൂപയുടെ സ്വത്ത് വിവരമാണ് നല്‍കിയിട്ടുള്ളത്. ഇത് ചട്ടവിരുദ്ധമാണ്. ആറ് മാസം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
ഇതേ വര്‍ഷം തന്നെ ബിനീഷ് കോടിയേരി പന്ത്രണ്ടരസെന്റ് സ്ഥലം 5,75,000 രൂപയ്ക്ക് വാങ്ങി. കോടിയേരി ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംശയമുളവാക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണവും ആവശ്യമാണ്. ഇത് സംബന്ധിച്ച എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ എ.എന്‍. രാധാകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: