അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞു വീട്ടിലേക്കു പോയ യുവതിയുടെ വയറ്റില്‍ നിന്നു മൂന്നു മീറ്റര്‍ നീളമുള്ള തുണി പുറത്തുവന്ന സംഭവത്തില്‍ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘം യുവതിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു.
പുന്നപ്ര സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവും മാതൃസഹോദരനും മൊഴി നല്കി. ത്വക്രോഗ വിഭാഗം മേധാവി ഡോ.ശോഭന, ഗൈനക്കോളജി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. സതിയമ്മ, നഴ്സിങ് ഓഫിസര്‍ വി.എസ്. അമ്മിണി എന്നിവരാണു മൊഴിയെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജീവനക്കാര്‍ എന്നിവരുടെയും മൊഴിയെടുത്തു.
തിങ്കളാഴ്ച സൂപ്രണ്ടിനു റിപ്പോര്‍ട്ട് കൈമാറും. ജനുവരി 26 നാണു യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 29നു ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ നാലിനു വീട്ടില്‍വച്ചാണു തുണി പുറത്തു വന്നത്. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: