അമ്പലപ്പുഴ: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ ശേഷം രൂപമാറ്റം വരുത്തി തിരികെ കിട്ടിയ സംഭവത്തില്‍ സ്പെഷല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്ക്വാഡ് പതിന്നാലു പേരെ ചോദ്യം ചെയ്തു.
ഡപ്യൂട്ടി കമ്മിഷണര്‍, സസ്പെന്‍ഡ് ചെയ്ത മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിക്കാര്‍, ജീവനക്കാര്‍ അടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം നവംബര്‍ 20നാണ് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ആര്. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്.
കഴിഞ്ഞ വിഷുവിനു ദേവനു തിരുവാഭരണത്തിലെ പ്രധാന പതക്കം ചാര്ത്താതിരുന്നതിനെ തുടര്‍ന്നാണു സംഭവം പുറത്തറിയുന്നത്.
ദേവസ്വം അധികാരികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 20ന് അമ്പലപ്പുഴ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
പിന്നീട് മേയ് 23നു ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികളില്‍ നിന്നായി രൂപമാറ്റം വരുത്തിയ നിലയില്‍ പതക്കം കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: