കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സെക്രട്ടറി കോാടിയേരി ബാലകൃഷ്ണന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ തിരിമറി. ബാങ്ക് 18 ലക്ഷം രൂപ വിലകണക്കാക്കിയ വസ്തുവിന് നാലരലക്ഷമെന്ന് വിലകുറച്ച് കാണിച്ചു. ഇതിനെതിരേ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അന്വേഷണം ആവശ്യപ്പെട്ടു.
2011 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും 2015 ല്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും കോടിയേരി തിരിമറി കാട്ടിയെന്ന് രാധാകൃഷ്ണന് പറഞ്ഞു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരി രണ്ട് സ്ഥലങ്ങള്‍ക്കായി കാണിച്ചിരിക്കുന്നത് നാലര ലക്ഷം രൂപയാണ്. എന്നാല്‍, ഇതേ സ്ഥലം ഈട് കാണിച്ച് 2009 ല്‍ കോടിയേരിയുടെ ഭാര്യ 18 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എടുത്തിരുന്നു.
2015ല്‍ കോടിയേരിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലം 45 ലക്ഷം രൂപയ്ക്ക് നിഖില്‍ രാജേന്ദ്രന് എന്നയാള്‍ക്ക് വിറ്റു. എന്നാല്‍ സത്യവാങ്മൂലത്തില്‍ നാലര ലക്ഷം രൂപയുടെ സ്വത്ത് വിവരമാണ് നല്‍കിയിട്ടുള്ളത്. ഇത് ചട്ടവിരുദ്ധമാണ്. ആറ് മാസം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്, രാധാകൃഷ്ണന് പറഞ്ഞു.
ഇതേവര്‍ഷം തന്നെ ബിനീഷ് കോടിയേരി പന്ത്രണ്ടരസെന്റ് സ്ഥലം 5,75,000 രൂപയ്ക്ക് വാങ്ങി. കോടിയേരി ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംശയമുളവാക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണവും ആവശ്യമാണ്. ഇത് സംബന്ധിച്ച എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ എ.എന്‍. രാധാകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: