പാനൂര്‍: ജില്ലയില്‍ പരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന ഭീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച ഉള്‍നാടന്‍ ജലപാത പദ്ധതി, ടൂറിസത്തിന്റെ പേരില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ബലപ്രയോഗത്തിലൂടെ കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിഡിജെഎസ് സംസ്ഥന സെക്രട്ടറി അഡ്വ:രാജന് പറഞ്ഞു. മഞ്ചേരി ബിഡിജെഎസ് തലശ്ശേരി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടത്തുന്ന തലശ്ശേരി രക്ഷായാത്രയുടെ സമാപന സമ്മേളനം പാനൂരില്‍ ഉല്‍ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. ഒരു നാട് തന്നെ ഇല്ലാതാക്കുന്ന വികസനം അനുവദിക്കാന്‍ കഴിയില്ല ജനകീയ പ്രതിരോധ സമരത്തിന് ബിഡിജെഎസ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു സംഘാടക സമിതി ചെയര്മാന് ടി.കെ.നാണു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അരയക്കണ്ടി സന്തോഷ് ,വൈസ് പ്രസിഡന്റ് പൈലി വാത്യട്ട് ,വ.പി.ദാസന് ,ഇ.മനിഷ്, കോഴിക്കോട് ജില്ല പ്രസിഡന്റ് ഗിരി പാമ്പനാല്‍ ,പി.എം.രവിന്ദ്രന് വടകര ,സതീഷ് കുറ്റിയില്‍ ,സുനില്‍ കുമര്‍, പുത്തുര്‍ മഠം ,ജാഥ ലീഡര്‍ കെ.കെ.ചാതുകുട്ടി എന്നിവര്‍ സംസരിച്ചു ചൊക്ലിയില്‍ നിന്ന് ആരംഭിച്ച യാത്ര യുടെ രണ്ടാ ദിവസ പര്യാടനം ഉത്ഘടനം പൈലി വാത്യാട്, നിര്‍വഹിച്ചു കെ.പി.രതിഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജിതേഷ് വിജയന് ,ശ്രിധരന്‍ കാരാട്ട്, ടി.സുരേന്ദ്രന് ,കെ.ടി.അജി ,എന്നിവര്‍ സംസരിച്ചു.
വിവിധ സ്വികരണ കേന്ദ്രങ്ങളില്‍ രാജിവ് ഗോകുല്‍ പി.പി.മുരളിധരന് കെ.കെ.സോമന്, ടി കെ.ബിന്ദു, ഭിഷ്മവിജേഷ്, പി.രാജേഷ്, നിതിന്‍ വിശ്വനാഥന്, പത്മകുമാര്‍ ജി.മേനോന്, കെ .പി.പുഷ്പജ, കെ.കെ.മുകുന്ദന്, കെ.പി.ഹരിമോഹനന് ,പ്രഭകരന്‍ മങ്ങാട്, എം.രാജിവന്, വാസു വിളക്കോട്ടുര്‍, എം.ശ്രിനിവാസന് എന്നിവര്‍ സംസരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: